മാരുതി 800: സ്വപ്നങ്ങൾക്ക് ചിറക് നൽകിയ മുപ്പത് വർഷങ്ങൾ
(മാരുതി 800 മുപ്പത് വർഷത്തോളമായി ഉപയോഗിക്കുന്ന ഉപഭോക്താവിെൻറ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
എന്‍റെ പേര് ശിവറാം.1985 ലാണ് ഞാൻ കേന്ദ്രസർവ്വീസിൽ ജോലിക്കുകയറുന്നത്. അന്നത്തെ എന്‍റെ ഏറ്റവും വലിയ സ്വപ്നം കേട്ടാൽ ഒരു പക്ഷേ ഇന്ന് നിങ്ങൾ പരിഹസിച്ചേക്കാം. ഒരു മാരുതി 800 സ്വന്തമാക്കുക എന്നതായിരുന്നു എന്‍റെ സ്വപ്നം. 1983 ൽ ഇന്ത്യൻ എയർലൈൻസ് ജീവനക്കാരനായ ഹർപാൽ സിംഗിന് താക്കോൽ നൽകിക്കൊണ്ട് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മാരുതി 800 ന്‍റെ പ്രഥമവിൽപ്പന നിർവഹിക്കുന്ന ചിത്രം പത്രത്തിൽ കണ്ടതുമുതൽ സ്വന്തമായൊരു മാരുതി 800 എന്നത് എന്റെയും സ്വപ്നമായി മാറിയിരുന്നു.
കാശ് സമ്പാദിച്ച് 1988ലാണ് ഞാൻ മാരുതി 800 സ്വന്തമാക്കുന്നത്. ആദ്യഘട്ടത്തിൽ മാരുതി 800 ന്‍റെ വിൽപ്പന ഡൽഹി, ബോംബെ എന്നിവിടങ്ങളിൽ മാത്രമായിരുന്നു. രണ്ടാംഘട്ടത്തിൽ വിൽപ്പന വിപുലീകരിച്ചപ്പോൾ ഞാൻ ജോലിചെയ്തിരുന്ന ചണ്ഡീഗഡിലും കാർ വിൽപ്പനക്കെത്തി. കാർ സ്വന്തമാക്കാൻ ബുക്ക് ചെയ്ത് മാസങ്ങളോളം ഞാൻ കാത്തിരിന്നിട്ടുണ്ട്. ഏകദേശം 50000 രൂപയോളമായിരുന്നു കാറിന്‍റെ വിലയെങ്കിലും ഒരുലക്ഷംരൂപ നൽകുവാൻപോലും അന്ന് ആളുകൾ തയ്യാറായിരുന്നു.
മാരുതിയിൽ യാത്രചെയ്തിരുന്ന എന്നെ ആളുകൾ ആരാധനയോടെയാണ് നോക്കിയിരുന്നത്. നിരത്തുകളിൽ നിന്നും എനിക്ക് നേരെ നീളുന്ന നോട്ടങ്ങളെ രഹസ്യമായി ഞാൻ ആസ്വദിച്ചിരുന്നു. ഇന്ത്യയിൽ ആദ്യമായി ഫ്രണ്ട് വീല്‍ ഡ്രൈവ് കാര്‍ എന്ന പ്രത്യേകതയും മാരുതി 800ന് സ്വന്തമായിരുന്നു. അന്നുണ്ടായിരുന്ന അംബാസിഡർ, ഹിന്ദുസ്ഥാൻ കോണ്ടസ, പ്രീമിയർ പദ്മിനി എന്നിവയെല്ലാം റിയൽവീൽ ഡ്രൈവ്കാറുകളായിരുന്നു. സ്പീഡോമീറ്ററിൽ രേഖപ്പെടുത്തിയ സ്പീഡ്ലെവൽ കൈവരിക്കാൻ മറ്റുകാറുകൾക്ക് അന്ന് സാധിച്ചിരുന്നില്ല. എന്നാൽ മാരുതി 800 സ്പീഡോമീറ്ററിൽ രേഖപ്പെടുത്തിയ മണിക്കൂറിൽ 144 കിലോമീറ്റർ പരമാവധിവേഗതയും ലഭ്യമാക്കിയിരുന്നു.
അന്നത്തെ സെലിബ്രിറ്റികളുടെയും വാഹനപ്രേമികളുമെയെല്ലാം ഇഷ്ടവാഹനം മാരുതി 800 ആയിരുന്നു. കരിയറിന്‍റെ തുടക്കകാലത്ത് സച്ചിൻതെണ്ടുൽക്കർ ഉപയോഗിച്ചിരുന്നതും ഷാരൂഖ്ഖാൻ ലൊക്കേഷനിലെത്തിയിരുന്നതും ഇതിലായിരുന്നു.
മുപ്പത് വർഷത്തോളം എന്‍റെ കൂടെ ഒാടിയ വാഹനത്തെ അപൂർവ്വമായി മാത്രമേ വർക്ക്ഷോപ്പിൽ എത്തിക്കേണ്ടതായി വന്നിട്ടുള്ളൂ. മികച്ച എഞ്ചിൻ പവറും കയ്യടക്കവും ഉള്ള മാരുതി 800 ഇന്നും എന്‍റെ സ്വപ്നവാഹനമാണ്. വിപണിയിൽ ഏറെ ആവശ്യക്കാരുണ്ടെങ്കിലും ഇത് വിൽക്കാൻ ഞാൻ തയ്യാറല്ല. വീട്ടിൽ ഇന്ന് മക്കൾ പുത്തൻ കാറുകൾ വാങ്ങിയെങ്കിലും വല്ലപ്പോഴുമുള്ള എന്‍റെ യാത്രകൾക്ക് ഞാൻ ഇപ്പോഴും മാരുതി 800 തന്നെയാണ് ഉപയോഗിക്കുന്നത്.
എന്‍റെ പേര് ശിവറാം.1985 ലാണ് ഞാൻ കേന്ദ്രസർവ്വീസിൽ ജോലിക്കുകയറുന്നത്. അന്നത്തെ എന്‍റെ ഏറ്റവും വലിയ സ്വപ്നം കേട്ടാൽ ഒരു പക്ഷേ ഇന്ന് നിങ്ങൾ പരിഹസിച്ചേക്കാം. ഒരു മാരുതി 800 സ്വന്തമാക്കുക എന്നതായിരുന്നു എന്‍റെ സ്വപ്നം. 1983 ൽ ഇന്ത്യൻ എയർലൈൻസ് ജീവനക്കാരനായ ഹർപാൽ സിംഗിന് താക്കോൽ നൽകിക്കൊണ്ട് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മാരുതി 800 ന്‍റെ പ്രഥമവിൽപ്പന നിർവഹിക്കുന്ന ചിത്രം പത്രത്തിൽ കണ്ടതുമുതൽ സ്വന്തമായൊരു മാരുതി 800 എന്നത് എന്റെയും സ്വപ്നമായി മാറിയിരുന്നു.
കാശ് സമ്പാദിച്ച് 1988ലാണ് ഞാൻ മാരുതി 800 സ്വന്തമാക്കുന്നത്. ആദ്യഘട്ടത്തിൽ മാരുതി 800 ന്‍റെ വിൽപ്പന ഡൽഹി, ബോംബെ എന്നിവിടങ്ങളിൽ മാത്രമായിരുന്നു. രണ്ടാംഘട്ടത്തിൽ വിൽപ്പന വിപുലീകരിച്ചപ്പോൾ ഞാൻ ജോലിചെയ്തിരുന്ന ചണ്ഡീഗഡിലും കാർ വിൽപ്പനക്കെത്തി. കാർ സ്വന്തമാക്കാൻ ബുക്ക് ചെയ്ത് മാസങ്ങളോളം ഞാൻ കാത്തിരിന്നിട്ടുണ്ട്. ഏകദേശം 50000 രൂപയോളമായിരുന്നു കാറിന്‍റെ വിലയെങ്കിലും ഒരുലക്ഷംരൂപ നൽകുവാൻപോലും അന്ന് ആളുകൾ തയ്യാറായിരുന്നു.
മാരുതിയിൽ യാത്രചെയ്തിരുന്ന എന്നെ ആളുകൾ ആരാധനയോടെയാണ് നോക്കിയിരുന്നത്. നിരത്തുകളിൽ നിന്നും എനിക്ക് നേരെ നീളുന്ന നോട്ടങ്ങളെ രഹസ്യമായി ഞാൻ ആസ്വദിച്ചിരുന്നു. ഇന്ത്യയിൽ ആദ്യമായി ഫ്രണ്ട് വീല്‍ ഡ്രൈവ് കാര്‍ എന്ന പ്രത്യേകതയും മാരുതി 800ന് സ്വന്തമായിരുന്നു. അന്നുണ്ടായിരുന്ന അംബാസിഡർ, ഹിന്ദുസ്ഥാൻ കോണ്ടസ, പ്രീമിയർ പദ്മിനി എന്നിവയെല്ലാം റിയൽവീൽ ഡ്രൈവ്കാറുകളായിരുന്നു. സ്പീഡോമീറ്ററിൽ രേഖപ്പെടുത്തിയ സ്പീഡ്ലെവൽ കൈവരിക്കാൻ മറ്റുകാറുകൾക്ക് അന്ന് സാധിച്ചിരുന്നില്ല. എന്നാൽ മാരുതി 800 സ്പീഡോമീറ്ററിൽ രേഖപ്പെടുത്തിയ മണിക്കൂറിൽ 144 കിലോമീറ്റർ പരമാവധിവേഗതയും ലഭ്യമാക്കിയിരുന്നു.
അന്നത്തെ സെലിബ്രിറ്റികളുടെയും വാഹനപ്രേമികളുമെയെല്ലാം ഇഷ്ടവാഹനം മാരുതി 800 ആയിരുന്നു. കരിയറിന്‍റെ തുടക്കകാലത്ത് സച്ചിൻതെണ്ടുൽക്കർ ഉപയോഗിച്ചിരുന്നതും ഷാരൂഖ്ഖാൻ ലൊക്കേഷനിലെത്തിയിരുന്നതും ഇതിലായിരുന്നു.
മുപ്പത് വർഷത്തോളം എന്‍റെ കൂടെ ഒാടിയ വാഹനത്തെ അപൂർവ്വമായി മാത്രമേ വർക്ക്ഷോപ്പിൽ എത്തിക്കേണ്ടതായി വന്നിട്ടുള്ളൂ. മികച്ച എഞ്ചിൻ പവറും കയ്യടക്കവും ഉള്ള മാരുതി 800 ഇന്നും എന്‍റെ സ്വപ്നവാഹനമാണ്. വിപണിയിൽ ഏറെ ആവശ്യക്കാരുണ്ടെങ്കിലും ഇത് വിൽക്കാൻ ഞാൻ തയ്യാറല്ല. വീട്ടിൽ ഇന്ന് മക്കൾ പുത്തൻ കാറുകൾ വാങ്ങിയെങ്കിലും വല്ലപ്പോഴുമുള്ള എന്‍റെ യാത്രകൾക്ക് ഞാൻ ഇപ്പോഴും മാരുതി 800 തന്നെയാണ് ഉപയോഗിക്കുന്നത്.
Comments
Post a Comment